രവി പൂജാരിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിക്കെതിരെ പുനരന്വേഷണം. കേസ് വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാനഗർ പൊലീസ് ആയുധനിയമം ഉൾപ്പെടെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കാലിയ റഫീക്ക് ആയിരുന്നു ഏക പ്രതി. ഇയാൾ മരിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. വിദേശത്തുനിന്ന് പിടികൂടി ഇന്ത്യയിലെത്തിച്ച രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയും ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ പൂജാരിയുടെ ബന്ധം സംശയിക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് മേധാവി ആവശ്യപ്പെട്ടതുപ്രകാരമാണ് പുനരന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.