കുന്നംകുളം: കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് വീണ്ടും കിണറ്റിൽ ചാടി. തുറക്കുളം മത്സ്യ മാർക്കറ്റിന് സമീപത്തെ കിണറ്റിലാണ് ആദ്യം ചാടിയത്. പുറത്തെടുത്ത യുവാവിനെ ഫയർഫോഴ്സും ആംബുലൻസ് ജീവനക്കാരും ചേർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് രക്ഷപ്പെട്ട് ബസ്സ്റ്റാൻഡിനു സമീപത്തെ കിണറ്റിൽ ചാടി വീണ്ടും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഫയർഫോഴ്സെത്തി പുറത്തെടുത്ത യുവാവിനെ വീണ്ടും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മനോനില തെറ്റിയ നിലയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. യുവാവ് ആശുപത്രിയിൽ ബഹളം വെക്കുകയും രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തതോടെ ജനപ്രതിനിധികളും ആശുപത്രി ജീവനക്കാരും ചേർന്ന് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം തൃശൂരിലെ മാനസികാശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.