തൃശൂർ: 16 ഇനം പഴം-പച്ചക്കറികൾക്ക് അടിസ്ഥാന വില നൽകുന്ന പദ്ധതി ആദ്യഘട്ടമെന്ന നിലയിൽ പ്രാബല്യത്തിൽ വരിക നവംബർ ഒന്നുമുതൽ. മരച്ചീനി -12, നേന്ത്രക്കായ -30, വയനാടൻ നേന്ത്രൻ -24, കൈതച്ചക്ക -15, കുമ്പളം -9, വെള്ളരി -8, പാവൽ -30, പടവലം -16, വള്ളിപ്പയർ -34, തക്കാളി -8, വെണ്ട -20, കാബേജ് -11, കാരറ്റ്-21, ഉരുളക്കിഴങ്ങ് -20, ബീൻസ് -28, ബീറ്റ്‌റൂട്ട് -21, വെളുത്തുള്ളിക്ക് 139 രൂപ എന്നിങ്ങനെയാണ് തറവില നിശ്ചയിച്ചത്. കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി കൃഷിവകുപ്പിന് കീഴിൽ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നീ ഏജൻസികൾ വഴി 300 സംഭരണ വിപണനകേന്ദ്രങ്ങളും സഹകരണവകുപ്പിൻെറ 250 പ്രാഥമിക കാർഷിക വായ്പ സഹകരണ സൊസൈറ്റികളിലെ സംഭരണ വിപണനകേന്ദ്രങ്ങളും കൂടി 550 കേന്ദ്രങ്ങളാണ് നവംബർ ഒന്നുമുതൽ നിലവിൽവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.