പി.പി. പ്രശാന്ത് പ്രതിവർഷം 9.63 കോടിയുടെ അധിക ബാധ്യത തൃശൂർ: തദ്ദേശസ്ഥാപനങ്ങളിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റൻറുമാരുടെ വേതനം 8500 രൂപ വർധിപ്പിച്ച് ഉത്തരവായി. സംസ്ഥാനത്തെ ടെക്നിക്കൽ അസിസ്റ്റൻറുമാർക്കായി പ്രതിമാസം 82 ലക്ഷത്തോളം രൂപയാണ് കോവിഡ് കാലത്ത് അധിക ബാധ്യത. പ്രതിവർഷം ഒരു ഗ്രാമപഞ്ചായത്തിന് ഈ ഇനത്തിൽ ഒരു ലക്ഷത്തിലേറെ രൂപ അധിക ചെലവുവരും. സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തിലെയും ഈ ഇനത്തിലെ അധികചെലവ് 9.63 കോടി രൂപയാണ്. കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി (സി.ഐ.ടി.യു) നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് വേതന വർധനവെന്ന് ജൂലൈ മൂന്നിന് തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ 21,850 രൂപയാണ് പ്രതിമാസ വേതനം. ഇത് ഈ മാസം മുതൽ 30,385 ആക്കി ഉയർത്താനാണ് ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകാനാണ് തദ്ദേശസ്ഥാപനങ്ങൾ ടെക്നിക്കൽ അസിസ്റ്റൻറുമാരെ നിയമിക്കുന്നത്. ഇവർക്ക് തദ്ദേശസ്ഥാപനങ്ങൾ തനതുവരുമാനത്തിൽനിന്നാണ് ശമ്പളം നൽകുന്നത്. രാഷ്ട്രീയ സ്വാധീനത്തിൻെറ ഭാഗമായി തിരുകിക്കയറ്റുന്നവരാണ് ടെക്നിക്കൽ തസ്തികയിലേറെയും എന്ന ആരോപണം കാലങ്ങളായുണ്ട്. പഞ്ചായത്ത് ഡയറക്ടറുടെയും മറ്റും ശിപാർശയുടെ അടിസ്ഥാനത്തിൽ ഇവർക്ക് ശമ്പളം കൂട്ടിനൽകുന്നുമുണ്ട്. അതേസമയം, യോഗ്യതയുടെയും പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവരുെട ശിപാർശയുടെയും അടിസ്ഥാനത്തിൽ വേതന വർധന വരുത്തുകയാണെങ്കിൽ ആ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് തദ്ദേശ വകുപ്പ് ജോ. സെക്രട്ടറി മിനിമോൾ ഇറക്കിയ ഉത്തരവിൽ പ്രത്യേകം പറയുന്നു. അതേസമയം, വേതനവർധന സർക്കാർ വിഹിതത്തിൽ നിന്നല്ലാതെ തനത് ഫണ്ടിൽ നിന്നായതിനാൽ സർക്കാറിന് ബാധ്യത വരുത്തരുതെന്ന പരാമർശം തിരുകിക്കയറ്റിയതാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.