തൃശൂർ: ഉപയോഗ ശൂന്യമായ വർത്തമാന പത്രങ്ങൾകൊണ്ട് പേപ്പർകവറുകളുണ്ടാക്കാൻ വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ വിദഗ്ധരായിക്കഴിഞ്ഞു. അതിനാലാണ് വിയ്യൂർ ജയിലിലെ വിൽപനകൗണ്ടറിലെ പ്രധാന ആകർഷണമായി ഭക്ഷ്യസാധനങ്ങൾ ഇട്ടുതരുന്ന പേപ്പർബാഗ് കവറുകൾ മാറുന്നത്. കേന്ദ്രപദ്ധതിയായ ജൻശിക്ഷൻ സംസ്ഥാനിൻെറ നേതൃത്വത്തിലാണ് വർഷംമുമ്പ് തടവുകാർക്ക് പേപ്പർബാഗ് പരിശീലനം നൽകിയത്. 20 അന്തേവാസികൾക്ക് പരിശീലനം ലഭിച്ചു. ലോക്ഡൗണിന് മുമ്പ് നൂറോളം കവറുകൾ വിൽപന കൗണ്ടർ വഴി വിറ്റഴിച്ചിരുന്നു. മാത്രമല്ല, ആവശ്യപ്പെടുന്നതിനനുസരിച്ച് വളരെ കൂടിയ തോതിലും ഉണ്ടാക്കി നൽകിയിട്ടുണ്ട്. ലോക്ഡൗണോടെ പേപ്പർ കവർ വിൽപനയുടെ നിരക്ക് വളരെ കുറഞ്ഞു. ഇപ്പോൾ മൂന്ന് അന്തേവാസികളാണ് ഇതിൻെറ ജോലിയിലുള്ളത്. ഒരാൾ 50ഓളം കവറുകൾ ഉണ്ടാക്കും. ഭക്ഷണസാധനങ്ങൾ ഇട്ടു നൽകുന്നതിന് പുറമെ പേപ്പർകവർ വേണമെങ്കിൽ ഒന്നിന് രണ്ടുരൂപ നൽകണം. ജൻശിക്ഷൺ സംസ്ഥാൻ വഴി പേപ്പർ കവർ നിർമാണ യന്ത്രം വാങ്ങാൻ ജയിൽ അധികൃതർ നടപടി തുടങ്ങിയിരുന്നു. അതിനിടെയായിരുന്നു കോവിഡ് വന്നത്. അങ്ങനെയായാൽ ടെക്സ്റ്റയിൽ കവർ ഉൾപ്പെടെ പ്രിൻറഡ് പേപ്പർ കവറുകളുടെ നിർമാണം ഏറ്റെടുക്കാനാകും. പടം: viyyur jail paper bag വിയ്യൂർ ജയിലിലെ അന്തേവാസികൾ പേപ്പർ ബാഗ് നിർമാണത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.