കിണറോളം ആഴമുള്ള ഓർമകളുമായി ഇരിങ്ങപ്പുറം; ഒരു നാട് കിണറിെൻറ ചരിത്രമെഴുതുന്നു

കിണറോളം ആഴമുള്ള ഓർമകളുമായി ഇരിങ്ങപ്പുറം; ഒരു നാട് കിണറിൻെറ ചരിത്രമെഴുതുന്നു കിണറോളം ആഴമുള്ള ഓർമകളുമായി ഇരിങ്ങപ്പുറം; ഒരു നാട് കിണറിൻെറ ചരിത്രമെഴുതുന്നു ഗുരുവായൂര്‍: ഒരുനാട് തങ്ങൾക്ക് ജീവജലം പകർന്ന കിണറിൻെറ ചരിത്രമെഴുതുന്നു. ഒരുകാലത്ത് ഇരിങ്ങപ്പുറം ഗ്രാമത്തിലെ വലിയൊരു പ്രദേശത്തിൻെറ മുഴുവൻ ദാഹമകറ്റിയ വന്നേരി കിണറിൻെറ ചരിത്രമാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഗുരുവായൂർ നഗരസഭയുടെ ഭാഗമായ ഇരിങ്ങപ്പുറത്ത് പൊതുസ്ഥലത്താണ് ഈ കിണർ നിൽക്കുന്നത്. മണൽ പ്രദേശമായ ഇവിടെ നാല് മീറ്ററോളം വ്യാസമുള്ള കൽക്കിണർ ഒരു അദ്ഭുതമാണ്. 'ഭൂതത്താൻമാർ ചേർന്ന് ഒറ്റ രാത്രികൊണ്ട് നിർമിച്ച കിണർ' എന്ന് വിശ്വസിച്ചുപോരുന്ന പഴമക്കാരുമുണ്ട്. ഈ കിണറടക്കം നഗരസഭയിലെ എല്ലാ കൽക്കിണറുകളും സംരക്ഷിക്കാൻ നഗരസഭ പദ്ധതി തയാറാക്കിയെങ്കിലും അത് ചുവപ്പുനാടയിൽ കുരുങ്ങി. ഈ സാഹചര്യത്തിലാണ് കിണറിനെ സംരക്ഷിക്കാൻ ദേശസാത്കൃത ബാങ്കുകളുടെ സഹായത്തോടെ വാർഡ് കൗൺസിലർ കൂടിയായ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ രംഗത്തുവന്നത്. നവീകരിച്ച കിണർ സമർപ്പിക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യും. പുസ്തകത്തിൻെറ പുറംചട്ട ഡിസൈൻ ചെയ്യാൻ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം 10ന് മുമ്പ് ചിത്രങ്ങൾ ലഭിക്കണം. ഫോൺ: 9947487878. മെയിൽ: abhilashguruvayur@gmail.com GVR Vanneri Kinar ഇരിങ്ങപ്പുറത്തെ വന്നേരി കിണർ GVR Vanneri Kinar MODEL കിണറിൻെറ നവീകരിച്ച മാതൃക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.