പീഡനക്കേസ് പ്രതി ഇരയെയും പിതാവിനെയും ആക്രമിച്ചു

എരുമപ്പെട്ടി (തൃശൂർ): പീഡനക്കേസിലെ പ്രതിയും ബന്ധുവും ചേർന്ന് ഇരയെയും പിതാവിനെയും വീട് കയറി ആക്രമിച്ചു. എരുമപ്പെട്ടിക്ക് സമീപം വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ രായ്മരക്കാർ വീട്ടിൽ ഷനോജ്, സഹോദരിഭർത്താവ് കുട്ടഞ്ചേരി സ്വദേശി വിഷ്ണു എന്നിവരാണ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവിനെ മർദിച്ചത്. തടയാൻ ശ്രമിച്ചപ്പോൾ പിതാവിൻെറ വയോധികയായ മാതാവിനേയും മർദിച്ചു. 2017 മാർച്ചിലാണ് കുട്ടി പീഡനത്തിനിരയായത്. ഷനോജും ഇയാളുടെ പിതാവ് ശിവനുമാണ് പീഡിപ്പിച്ചത്. പോക്സോ ഉൾെപ്പടെയുള്ള വകുപ്പുകളിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പലതവണ ഇവർ ഭീഷണിപ്പെടുത്തിയതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘം പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതികൾക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.