തൃശൂർ: ബാങ്ക് മാനേജർ ചമഞ്ഞ് നിരവധി പേരിൽനിന്ന് കോടിക്കണക്കിന് രൂപയും നൂറുകണക്കിന് പവൻ സ്വർണവും കബളിപ്പിച്ച് തട്ടിയെടുത്ത യുവതിക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാരിലൊരാളായ ഡോ. കനകാ പ്രതാപ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യുവതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ അഡീഷനൽ സെഷൻസ് കോടതി തള്ളിയിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് മാസത്തിനിടെ അനേകം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാരിലൊരാളായ ഡോ. കനകാ പ്രതാപിൻെറ ആേരാപണം. കഴിഞ്ഞ മാർച്ചിലാണ് കനകാ പ്രതാപ് പൊലീസിൽ പരാതിപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിനിയായ റിതിഷയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ബാങ്ക് മാനേജരാണെന്നും ഐ.ആർ.എസ് റാങ്ക് ജേതാവാണെന്നും വിശ്വസിപ്പിച്ചാണ് പലരേയും പലവിധ തട്ടിപ്പുകൾക്ക് യുവതി ഇരയാക്കിയതെന്നാണ് ആക്ഷേപം. നിക്ഷേപ സമാഹരണ യജ്ഞം എന്ന പേരിൽ പലരിൽ നിന്നും 50 ലക്ഷം രൂപ വീതവും വാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.