മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത നിർമാണം വൈകും

തൃശൂർ: മണ്ണുത്തി-വടക്കുഞ്ചേരി ആറുവരിപ്പാത നിർമാണം 2021 ആഗസ്റ്റിൽ മാത്രമേ പൂർത്തിയാവുകയുള്ളൂവെന്ന് ദേശീയപാത അതോറിറ്റി. പൊതുപ്രവർത്തകൻ ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ദേശീയപാത അതോറിറ്റിയുടെ മറുപടി. ഇന്ത്യ-ചൈന സംഘർഷ സാഹചര്യത്തിൽ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതും ദേശീയപാത നിർമാണത്തിന് തിരിച്ചടിയാകും. നിർമാണം ഏറ്റെടുത്ത തൃശൂർ എക്സ്പ്രസ് വേ കമ്പനിയിൽ ചൈന റെയിൽവേ 18 ഗ്രൂപ്പിന് 26 ശതമാനം ഓഹരിയുണ്ട്. ഇവരെ പ്രവൃത്തികളിൽനിന്ന് ഒഴിവാക്കണമെന്ന നിലപാട് കൂടുതൽ സങ്കീർണതയിലേക്ക് മാറ്റിയേക്കും. അങ്ങനെയെങ്കിൽ നിർമാണം പൂർത്തിയാവാനുള്ള കാലാവധി പിന്നെയും നീളും. മുളയം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. ഇത് കഴിഞ്ഞാലേ പ്രവൃത്തി തുടങ്ങൂ എന്നാണ് കമ്പനി നിലപാട്. റോഡ് നിർമാണത്തിൻെറ 90 ശതമാനം പൂർത്തിയായാൽ ടോൾ പിരിക്കാൻ അനുമതി നൽകുമെന്നും ദേശീയപാത അതോറിറ്റി മറുപടിയിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.