സിജോ വധം: പ്രതികൾ വലയിലെന്ന് സൂചന

പേരാമംഗലം (തൃശൂർ): അവണൂരിൽ ഗുണ്ടാനേതാവും ഇരട്ടക്കൊലക്കേസിലെ പ്രതിയുമായ യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പത്ത് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. സംഘത്തിലെ അഞ്ചുപേർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. വരടിയം തുഞ്ചൻനഗറിൽ ചിറയ സിജോയെ (28) ആണ് ബൈക്കിൽ പോകുന്നതിനിടെ കാറിലെത്തിയ ഗുണ്ടാസംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് സിജോയും നാലു സൃഹൃത്തുക്കളും രണ്ടു ബൈക്കുകളിൽ മണിത്തറയിൽ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സി.സി.ടി.വി ദൃശ്യങ്ങളിൽ സംശയകരമായി കണ്ട രണ്ട് കാറുകൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.