വിജോ മോൻ

മോഷണക്കേസിൽ ഒളിവിൽ പോയ പ്രതിയെ കാമുകിയുടെ വീട്ടിൽനിന്ന് പിടികൂടി

അടൂർ (പത്തനംതിട്ട): ഒന്നര മാസമായി ഒളിവിലായിരുന്ന മോഷണക്കേസിലെ പ്രതിയെ വാഗമണ്ണിലെ കാമുകിയുടെ വീട്ടിൽനിന്ന് അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കീഴാരൂർ മണ്ണാംകോണം തകിടിയിൽ വീട്ടിൽ വിജോമോനാണ് (27) അറസ്റ്റിലായത്. അടൂർ പൊലീസ് ഇൻസ്പെക്ടർ യു. ബിജു, എസ്.ഐമാരായ ബി.എസ്. ശ്രീജിത്ത്, സജിത്ത്, അജികുമാർ, എസ്.സി.പി.ഒ സോളമൻ എന്നിവരുടെ നേതൃത്വത്തിെല സ്ക്വാഡ് ശനിയാഴ്ച രാത്രി 11നാണ് പിടികൂടിയത്.

നവംബർ 14ന് രാത്രി തേപ്പുപാറ വെള്ളപ്പാറ മുരുപ്പിൽ വിനോദിെൻറ വീട്ടിൽനിന്ന് മൂന്നര പവെൻറ ആഭരണവും 15,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷണത്തിനുശേഷം ബംഗളൂരു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം കഴിഞ്ഞ രണ്ടുദിവസം മുമ്പാണ് വാഗമണ്ണിൽ എത്തിയത്. വെട്ടിയ റബർ മരം ലോറിയിൽ കയറ്റുന്ന പണിക്കാണ് ഇയാൾ തേപ്പുപാറ പ്രദേശത്ത് എത്തുന്നത്.

Tags:    
News Summary - The accused, who went into hiding in the theft case, was caught from his girlfriend's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.