ശാന്തമ്മയെ പൊലീസ് ബന്ധുക്കളോടൊപ്പം യാത്രയാക്കുന്നു

ശാന്തമ്മ ഇനി ബന്ധുക്കള്‍ക്കൊപ്പം

അടൂര്‍: ഇലവുംതിട്ട പൈവഴിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന് ജനമൈത്രി പൊലീസ് അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്ന വയോധികയെ ബന്ധുക്കളെ കണ്ടെത്തി ഒപ്പം അയച്ചു. പരസ്പര വിരുദ്ധമായി സംസാരിക്കുകയും അവശനിലയില്‍ കാണപ്പെടുകയും ചെയ്ത ഇവരുടെ അവസ്ഥ സമീപവാസിയാണ് ജനമൈത്രി പൊലീസിനെ അറിയിച്ചത്.

ഇലവുംതിട്ട സി.ഐ എം. രാജേഷിെൻറ നിർദേശപ്രകാരം ബീറ്റ് ഓഫിസര്‍ എസ്. അന്‍വര്‍ഷ വാര്‍ഡ് അംഗം സുരേഷ് കുമാറിെൻറ സഹായത്തോടെ ഇവരുടെ വിവരം ശേഖരിച്ചു.

പുന്നക്കുളഞ്ഞി ലക്ഷംവീട് കോളനിയിലെ ശാന്തമ്മയാണ് (88) അവരെന്നു തിരിച്ചറിഞ്ഞു. ഇവര്‍ വീട്ടില്‍നിന്ന് സ്ഥിരമായി ഇറങ്ങിപ്പോവുകയും പലവട്ടം മെംബര്‍മാരും പൊലീസും ഇടപെട്ട് തിരികെ വീട്ടിലാക്കുകയും ചെയ്തിരുന്നു.

സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞമാസം ഇലവുംതിട്ട ജനമൈത്രി പൊലീസ് ഏറ്റെടുത്ത് ഉള്ളന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹദീപം അഗതിമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ കുറിച്ചിമുട്ടം സ്വദേശികളായ ഇവരുടെ അനുജത്തിയുടെ മക്കളായ ഓമനയും രാധാമണിയും സംരക്ഷണം ഏറ്റെടുക്കാന്‍ തയാറായി. ശാന്തമ്മയെ അഗതിമന്ദിരത്തിെൻറ വേലിക്കെട്ടില്‍നിന്ന് ബന്ധുത്വത്തിെൻറ വിശാലതയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ജനമൈത്രി പൊലീസ്.

Tags:    
News Summary - Shantamma with relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.