അടൂർ: മൈലപ്ര കുരുടൻകുഴി ലക്ഷംവീട് കോളനിയിൽ ബന്ധുക്കൾ ആരും ഇല്ലാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന തയ്യൽക്കാരൻ തങ്കപ്പനെ മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തു.
അവിവാഹിതനായ തങ്കപ്പൻ ഏതു നാട്ടുകാരനാണെന്നൊ ബന്ധുക്കൾ ആരെന്നോ അയൽവാസികൾക്കുപോലും അറിവുണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് കുരുടൻ കുഴിയിലെത്തിയ ഇദ്ദേഹം തയ്യൽ ജോലി ചെയ്താണ് ഉപജീവനം നടത്തിവന്നത്. ഇടക്ക് കഥാപ്രസംഗ പരിപാടികളും നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. വളരെ അവശനായ നിലയിൽ കഴിഞ്ഞ തങ്കപ്പന് മൈലപ്ര ഗ്രാമപഞ്ചായത്ത് നാലുസെൻറ് സ്ഥലം നൽകിയിരുന്നു. ഇവിടെ ഒരുമുറി ഷെഡിൽ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു താമസം.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സജു മണിദാസ് നൽകിയ അപേക്ഷയിലാണ് കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തത്. കണ്ണിെൻറ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്.
മൈലപ്ര പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക സുനിൽ, അംഗം ശോശാമ്മ ജോൺസൻ, ഡോ. അജയകുമാർ, അരുൺ ശശി എന്നിവരുടെ സാന്നിധ്യത്തിൽ കസ്തൂർബ ഗാന്ധിഭവൻ പ്രതിനിധികൾ എ.പി. സന്തോഷ്, പഴകുളം ശിവദാസൻ, കുടശനാട് മുരളി, ജയകുമാർ എന്നിവർ ഏറ്റെടുക്കലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.