അടൂർ: കെ.എസ്.ആർ.ടി.സി ജങ്ഷനിലെ ബേക്കറിയിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ച കേസിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. കണ്ണംകോട് ചരുവിള പടിഞ്ഞാറ്റേതിൽ മുഹമ്മദ് അനസ് (34), കരുവാറ്റ സൗത്ത് മൂന്നാളം കനക ഭവനിൽ അഖിൽ (31), തെങ്ങുംതാര അഖിൽ സദനത്തിൽ അഖിൽ (30), അടൂർ പന്നിവിഴ ഈട്ടിമുക്ക് മന്നത്തുംകരയിൽ പ്രശാന്ത് മോഹൻ (34) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തർ ടൗണിൽ റോഡ് ഉപരോധിച്ചിരുന്നു. ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും നേതാക്കളുമായി പൊലീസ് നടത്തിയ ചർച്ചയിൽ മർദിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിൽ വ്യാഴാഴ്ച പുലർച്ച സമരം അവസാനിപ്പിക്കുകയുമായിരുന്നു. തെരെഞ്ഞടുപ്പ് ദിവസം മുതൽ അടൂരിൽ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.