അടൂർ: കോടതി റിമാൻഡ് ചെയ്ത പ്രതി കോടതി വളപ്പിൽനിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കൊല്ലം പോരുവഴി എടക്കാട് കല്ലുംപുറത്ത് വീട്ടിൽ എസ്. നിഖിലാണ് (27) വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോടതിയിൽനിന്ന് പൊലീസ് ജീപ്പിലേക്ക് കയറ്റുമ്പോൾ കടന്നുകളഞ്ഞത്. കടമ്പനാട് സ്കൂളിൽ കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ റോഡിൽ മര്‍ദിച്ച കേസിൽ പ്രതിയാണ് ഇയാൾ. കേസിൽ ഒളിവിലായിരുന്ന നിഖിൽ മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഏനാത്ത് എസ്.എച്ച്.ഒക്ക് മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു ഹൈകോടതി നിർദേശം. തുടർന്ന് വെള്ളിയാഴ്ച നിഖില്‍ ഏനാത്ത് സ്റ്റേഷനില്‍ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി വൈകീട്ട് നാലിന് അടൂര്‍ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തുടർന്ന് ജീപ്പിലേക്ക് കയറ്റാൻ കോടതിയിൽനിന്ന് ഇറക്കിയപ്പോൾ കടന്നുകളയുകയായിരുന്നു. എന്നാൽ, കോടതി റിമാൻഡ് നടപടി പൂർത്തിയാക്കിയില്ലെന്നും റിമാൻഡ് ചെയ്യുമെന്ന് തെറ്റിദ്ധരിച്ചാണ് നിഖിൽ ഓടിയതെന്നുമാണ് ഏനാത്ത് പൊലീസിെൻറ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.