മൂന്നരവർഷത്തിനകം റാന്നിയിൽ എല്ലാ വീടുകളിലും കുടിവെള്ളം

റാന്നി: 2024 പൂർത്തിയാകുമ്പോഴേക്കും റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. റാന്നിയിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ജലവിഭവ വകുപ്പിൻെറ യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 220 കോടിയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. നിലവിൽ 25,000 വാട്ടർ കണക്ഷനുകൾ ഉണ്ട്. പുതുതായി 440 കോടിയുടെ പ്രോജക്ടുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതുവഴി 31,000 കണക്ഷനുകൾ റാന്നിയിൽ നൽകാനാകും. പെരുനാട്, അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിർമാണം മാർച്ചോടുകൂടി തീരും. മണ്ഡല-മകരവിളക്കിന് മുമ്പ് നിലയ്ക്കൽ പദ്ധതി പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. ഈ പദ്ധതിയിലെ വെള്ളം ളാഹ, മണക്കയം വരെ എത്തിക്കാൻ നടപടി സ്വീകരിക്കണം. അങ്ങാടി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിൽ കിഫ്ബി വഴി നടക്കുന്ന പൈപ്പിടീൽ പദ്ധതി എത്രയും വേഗം പൂർത്തീകരിച്ച് ജലവിതരണം നടത്താൻ യോഗത്തിൽ തീരുമാനമായി. അങ്ങാടി - കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് 70 കോടിയുടെ പുതിയ ഡി.പി.ആർ നൽകിയിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭിച്ചാൽ ഉടൻതന്നെ ഒരുമാസത്തിനകം നിർമാണം ടെൻഡർ ചെയ്യാനാകും. ചെറുകോൽ -റാന്നി-നാരങ്ങാനം ജലവിതരണ പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. മേജർ കുടിവെള്ള പദ്ധതി കാഞ്ഞിരത്താമലയിലേക്ക് നീട്ടും. കുടിവെള്ളം എത്താത്ത ഇടമുറിയിൽ പെരുന്തേനരുവി പദ്ധതിയിൽനിന്ന് വെള്ളമെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കും. നീരാട്ട് കാവ് പുതിയ പദ്ധതിയുടെ സാധ്യത പരിശോധിക്കും. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണം മൂലം പൈപ്പ് തകർന്ന് ജലം മുടങ്ങിക്കിടക്കുന്ന ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഉടൻ ആരംഭിക്കാനും എം.എൽ.എ നിർദേശം നൽകിയിട്ടുണ്ട്. വാട്ടർ അതോറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു . ptl rni _1 water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.