പന്തളം: പന്തളം മേഖലയിൽ കുളനടയും സമീപ പ്രദേശങ്ങളും കോവിഡിൻെറ പിടിയിലമരുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണെമന്ന് പൊലീസ് അറിയിച്ചു. ജാഗ്രതക്കുറവാണ് രോഗവ്യാപനത്തിന് കാരണം. തിരുവാഭരണ ഘോഷയാത്ര ദിവസവും കണ്ടെയ്ൻമൻെറ് സോൺ ഉൾപ്പെടെ കുളനടയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വീടിന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുന്നുണ്ടെന്നത് മാത്രമാണ് മിക്കവരും പാലിക്കുന്ന കോവിഡ് നിയന്ത്രണം. അതും പൊലീസിനെ പേടിച്ചും 500 രൂപ പിഴ കണക്കിലെടുത്തുമാണെന്ന് മാത്രം. സമൂഹഅകലം പാലിക്കുക എന്നതിനർഥം എന്തെന്നറിയാത്ത തരത്തിലാണ് പെരുമാറുന്നത്. കൈകൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകുന്നതിൽകാട്ടുന്ന അലംഭാവവും വ്യക്തമാണ്. ഈ രണ്ടു കാര്യങ്ങളിൽ പിഴയീടാക്കില്ല എന്നതിനാൽ തങ്ങൾക്ക് അവ ബാധകമല്ലെന്ന ഭാവമാണ് മിക്കവർക്കും. വേണ്ടതിനും വേണ്ടാത്തതിനും കുട്ടികളുൾപ്പെടെ കുടുംബസമേതം വ്യാപാര കേന്ദ്രങ്ങളിൽ പോകുന്നതും പതിവായിരിക്കുന്നു. മതപരമായ ആചാരങ്ങളും സമൂഹത്തിന് ഭീഷണിയായി. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുവേണം ഇത്തരം ചടങ്ങുകൾ നടത്തേണ്ടതെന്ന് സർക്കാറും അധികൃതരും നിർദേശം നൽകാറുണ്ട്. എന്നാൽ, ഇത് പാലിക്കപ്പെടാറില്ലെന്നത് വെളിവാക്കുന്നു, പന്തളത്ത് ഈയടുത്ത നാളുകളിൽ രണ്ടിടത്ത് നടന്നത്. കർശന നിയന്ത്രണങ്ങളുണ്ടായിട്ടും അവയെല്ലാം കാറ്റിൽപറത്തി ആയിരങ്ങളാണ് ഇവിടെ ഒത്തുകൂടിയത്. അവശ്യസാധനങ്ങളായ പലചരക്ക്, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ ഉച്ചക്ക് രണ്ട് വരെയും ഹോട്ടൽ, ബേക്കറി പോലുള്ള കടകൾ വൈകീട്ട് അഞ്ചുവരെയും ഹോട്ടലുകളിൽ പാഴ്സൽ രാത്രി എട്ടുവരെയുമായി നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യ പ്രവർത്തകരും പൊലീസും കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഇവിടങ്ങളിൽ സജീവമാെണങ്കിലും രോഗവ്യാപന നിരക്ക് വർധിക്കുകയാണ്. കുളനട ഗ്രാമപഞ്ചായത്തിൽ വാർഡ് ഒന്ന് കക്കട ഭാഗം, 15ാം വാർഡിലെ ഗവ. ആശുപത്രി ജങ്ഷൻ മുതൽ കുപ്പണ്ണൂർ പാർക്ക് വരെയുള്ള ഭാഗം, 13ാം വാർഡിൽ എം.സി റോഡ് ഭാഗം, 14ാം വാർഡ് പൂർണമായും, 16ാം വാർഡ് പന്തളം വലിയപാലം വരെ, കക്കട മുതൽ കുളനട ജങ്ഷൻ വരെ പ്രദേശങ്ങളെ ഏഴ് ദിവസത്തേക്കാണ് കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയത്. ജീവനക്കാരന് കോവിഡ്: ബാങ്ക് ശാഖ അടച്ചു തിരുവല്ല: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സെൻട്രൽ ബാങ്കിൻെറ പെരിങ്ങര ശാഖ അടച്ചു. ചൊവ്വാഴ്ചയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് മാനേജർ ഉൾെപ്പടെ ബാങ്കിലെ മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു. ശനിയാഴ്ച മുതൽ ബാങ്കിലെത്തിയ മുഴുവൻ പേരുടെയും പട്ടിക തയാറാക്കി വരുകയാണെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.