കോന്നി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷ അംഗങ്ങളും അറിയാതെ പാറമടകൾക്ക് ലൈസൻസ് പുതുക്കി നൽകിയ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷ അംഗങ്ങളും സംസ്ഥാന പഞ്ചായത്ത് വകുപ്പ് ഡയറക്ടറേറ്റ് ഡയറക്ടർക്ക് കത്ത് നൽകി. കോന്നി ഗ്രാമപഞ്ചായത്തിനു കീഴിൽ ഏഴ് പാറമടയാണുള്ളത്. വർഷങ്ങളായി പ്രവർത്തിക്കുന്ന പാറമടകളിൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്. 2018ലെ പ്രളയസമയത്ത് ഒരു പാറമടയിൽനിന്ന് കല്ലിളകി വീണ് വലിയ പ്രശ്നമുണ്ടായി. മാർച്ച് അഞ്ചിനു ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യമായ രേഖകൾ ഹാജരാക്കുന്ന പാറമടകൾക്ക് ഒരു വർഷ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, 2020-21 വർഷത്തെ ലൈസൻസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയെ ബോധ്യപ്പെടുത്താതെ സെക്രട്ടറി ലൈസൻസ് അനുവദിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ ആവശ്യമായ രേഖകൾ ഈവർഷം നൽകിയില്ലെന്ന് ബോധ്യമായി. തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ പാറമടകൾക്ക് ഒരുവർഷത്തെ ലൈസൻസ് കൊടുക്കാനും വരുംവർഷങ്ങളിൽ രേഖകൾ പരിശോധിച്ച് പാരിസ്ഥിതിക പഠനവും നടത്തി ലൈസൻസ് നൽകിയാൽ മതിയെന്ന് തീരുമാനമെടുത്ത് നടപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാൽ, ഇതിൽ ഒരു പാറമട ഉടമ ഹൈകോടതിയെ സമീപിച്ച് സർക്കാറിനെതിരെ അപ്പീൽ കൊടുത്തു. ഈ വിവരങ്ങൾ കാണിച്ച് കോന്നി പഞ്ചായത്തിലേക്ക് സമൻസും വന്നിരുന്നു. എന്നാൽ, സെക്രട്ടറി ഈ വിവരം പഞ്ചായത്ത് ഭരണസമിതിയെയും പ്രതിപക്ഷ അംഗങ്ങളെയും അറിയിക്കാതെ രണ്ടുമാസം സമൻസ് പൂഴ്ത്തിവെച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചു ചേർത്ത് സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റി പകരം സെക്രട്ടറിയെ നിയമിക്കാൻ കമ്മിറ്റി തീരുമാനമെടുത്തുവെന്നും പഞ്ചായത്ത് ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.