പത്തനംതിട്ട: ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുമത്തിയ കേസിൽ പോപുലർ ഫിനാൻസ് ഉടമകളെ വീണ്ടും ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനായി കോടതിയിൽ അപേക്ഷ നൽകി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി ഈ മാസം 28വരെ റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. 2000 കോടിയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ വിദേശ രാജ്യങ്ങളിലേക്ക് മറ്റു പേരുകളില്‍ രൂപവത്കരിച്ച കമ്പനികളുടെ അക്കൗണ്ടിലേക്കും മറ്റും നിക്ഷേപങ്ങള്‍ വകമാറ്റിയതും തിരിമറികള്‍ നടത്തിയതും പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലാവാനുള്ള അഞ്ചാംപ്രതി, സ്ഥാപന ഉടമയുടെ മകള്‍ റിയ തോമസിനെ പിടികൂടാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചതായും ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.