പത്തനംതിട്ട: രോഗപ്രതിരോധ ശേഷി കൂട്ടുന്നതിൽ പ്രതീക്ഷ പകർന്ന് ഹോമിയോ പ്രതിരോധമരുന്ന്. ഹോമിയോവകുപ്പിനെ അഭിനന്ദിക്കുന്ന പന്തളം നഗരസഭയുടെ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള തങ്ങളുടെ മരുന്ന് കഴിച്ചാൽ കോവിഡ് വരാനുള്ള സാധ്യത വളരെ കുറയുമെന്നും അഥവാ വന്നാൽ തന്നെ രോഗം കലശലാവില്ലെന്നുമാണ് ഹോമിയോപ്പതി വകുപ്പിൻെറ നിരീക്ഷണം. പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള ഹോമിയോ മരുന്ന് കഴിച്ച പന്തളം നഗരസഭയിലെ 107 പേർ കോവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടുവെങ്കിലും എല്ലാവരുടെയും സ്രവ പരിശോധനാഫലം നെഗറ്റിവ് ആയിരുന്നു. ഇവരുൾപ്പെടുന്ന പന്തളത്തെ 31, 32 വാർഡുകൾ 12ന് കെണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രണ്ടു വാർഡുകളിലുംപെട്ട 2000ത്തോളം പേർക്ക് ഹോമിയോവകുപ്പ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. 18ന് നടന്ന സ്രവപരിശോധനയിലാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ട 107പേരുടെയും ഫലം നെഗറ്റിവാണെന്ന് കണ്ടെത്തിയത്. അതോടെ സമ്പർക്ക രോഗവ്യാപനം നിയന്ത്രിക്കാനായി. മരുന്ന് കഴിച്ച 2000ത്തോളം പേരിൽ ഒരാൾക്കുപോലും രോഗ ലക്ഷണങ്ങളില്ല. ഇത് നഗരസഭയെ സംബന്ധിച്ച് ആശ്വാസകരമായെന്നറിയിച്ചും സമയോചിതമായി പ്രതിരോധശേഷി കൂട്ടുന്ന മരുന്നു വിതരണം ചെയ്ത ഹോമിയോപ്പതി വകുപ്പിനെ അഭിനന്ദിച്ചും പന്തളം നഗരസഭ ചെയർപേഴ്സൻ ഹോമിയോപ്പതി ഡി.എം.ഒക്ക് നൽകിയ കത്താണ് സമൂഹമാധ്യമങ്ങളിൽ ൈവറലായത്. ആഴ്സനിക് ആൽബ് 30 മരുന്നാണ് ഹോമിയോപ്പതി വകുപ്പ് പ്രതിരോധശേഷി കൂട്ടുന്നതിനായി നൽകുന്നത്. ഇതുകഴിച്ചാൽ പ്രതിരോധശേഷി കൂട്ടുന്ന രക്തത്തിലെ ഘടകങ്ങളായ സി.ഡി3, സി.ഡി4, സി.ഡി8, അബ്സല്യൂട്ട് ലിംഫോ ൈസറ്റ് എന്നിവ മെച്ചെപ്പട്ട നിലയിലേക്ക് എത്തുന്നതായി പത്തനംതിട്ടയിൽ നടത്തിയ പഠനത്തിൽ തെളിയിക്കെപ്പട്ടിട്ടുണ്ട്. പഠനം വിപുലമായും വിശദമായും നടത്തേണ്ടതുണ്ടെന്നും അതിനുള്ള സാമ്പത്തികം ഹോമിയോവകുപ്പിനിെല്ലന്നും ഹോമിയോപ്പതി പത്തനംതിട്ട ഡി.എം.ഒയും ചലച്ചിത്ര സംവിധായകനുമായ ഡോ. ബിജു മാധ്യമത്തോട് പറഞ്ഞു. മരുന്ന് വിതരണം ചെയ്യാൻ പോലും ഫണ്ടില്ലാതെ വലയുകയാണ് ഹോമിയോപ്പതി വകുെപ്പന്ന് ഡയറക്ടർ ഡോ. എം.എൻ. വിജയാംബികയും മാധ്യമത്തോട് പറഞ്ഞിരുന്നു. വ്യാപകമായി മരുന്ന് വിതരണത്തിന് കഴിയാത്ത അവസ്ഥയാണ്. കെണ്ടയ്ൻമൻെറ് സോണുകളിൽ മരുന്ന് വിതരണം ചെയ്തുവരുന്നുണ്ടെന്നും വിജയാംബിക പറഞ്ഞു. ബിനു ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.