പന്തളം: കോവിഡ് സമ്പർക്ക ഭീഷണി നിലനിൽക്കുന്ന പന്തളം നഗരസഭയിലെ ചേരിക്കൽ കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിൽ ആരോഗ്യ വിഭാഗത്തിൻെറ നേതൃത്വത്തിൽ . 30 വളൻറിയർ, ആരോഗ്യപ്രവർത്തർ എന്നിവർ ആരോഗ്യ സർവേയിൽ പങ്കെടുത്തു. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് 320 വീടുകളിൽ സന്ദർശനം നടത്തി. രോഗലക്ഷണങ്ങളുള്ള 28പേരുടെ ലിസ്റ്റ് തയാറാക്കി. ഉറവിടം കണ്ടെത്താനാവാതെ രോഗം സ്ഥിരീകരിച്ച ആർ.ടി ഓഫിസ് ജീവനക്കാരൻെറ, പ്രൈമറി, സെക്കൻഡറി സമ്പർക്കത്തിൽ ഉൾപ്പെട്ട 65പേരെ കണ്ടെത്തി. പ്രധാന റോഡുകളിൽനിന്ന് രണ്ടു ഡിവിഷനുകളിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചു. വ്യാപാര സ്ഥാപനങ്ങൾ പകൽ രണ്ടുമണിവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നു. നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി, മെഡിക്കൽ ഓഫിസർ ഡോ. കുക്കു പി.രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ എബ്രഹാം സക്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യസർവേ നടന്നത്. ചിത്രം: ptl__TK sathi survey സമ്പർക്ക ഭീഷണി നിലനിൽക്കുന്ന പന്തളം നഗരസഭയിലെ ചേരിക്കൽ കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിൽ നഗരസഭ ചെയർപേഴ്സൻ ടി.കെ. സതിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സർവേ നടത്തുന്നു പൊതുജനങ്ങൾക്ക് കൈകഴുകാൻ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ എലി പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത് ഓഫിസിന് മുന്നിൽ പൊതുജനങ്ങൾക്ക് കൈകഴുകാൻ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ എലി. ഓഫിസിൽ ആവശ്യത്തിനായി വന്ന ഒരാൾ കൈകഴുകാൻ നോക്കിയപ്പോഴാണ് വെള്ളത്തിൽ രണ്ട് എലികൾ കിടക്കുന്നതുകണ്ടത്. പഞ്ചായത്തിൻെറ മുന്നിൽ ധർണ സമരം നടത്തിയ കോൺഗ്രസുകാരുടെയും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ ഇത് പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബഷീർ ആരോഗ്യവകുപ്പ് അധികാരികളെയും, ചിറ്റാർ പൊലീസിലും പരാതിനൽകി. ആരോഗ്യരംഗത്തെ ചിറ്റാർ പഞ്ചായത്തിൻെറ അനാസ്ഥയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ptl__Rat_bucket_chittar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.