കടുത്തവേനലിലും ജല സമൃദ്ധിയിലായ ഞാവളിൻകടവ് തടയണ

കനത്ത വേനലിലും ഞാവളിൻകടവ് തടയണ ജല സമൃദ്ധിയിൽ

പത്തിരിപ്പാല (പാലക്കാട്): കനത്ത വേനലിലും ഞാവളിൻകടവ് തടയണജല സമൃദ്ധിയിൽ. മണ്ണൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി 20 വർഷംമുമ്പ് നിർമിച്ച തടയണയാണിത്.

മങ്കര, മണ്ണൂർ, ലക്കിടിപേരൂർ, പെരുങ്ങോട്ടുകുർശ്ശി തുടങ്ങിയ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണവും ഞാവളിൻകടവ് തടയണയിൽനിന്നാണ്. കഴിഞ്ഞവർഷം വേനലിൽ തടയണയിലെ ജലം കുറഞ്ഞത് അധികാരികളെ ആശങ്കപ്പെടുത്തിയിരുന്നു.

ജലം നിറഞ്ഞ് കവിഞ്ഞതോടെ നൂറുകണക്കിന് കുടുംബാംഗങ്ങൾ കുളിക്കാനും അലക്കാനുമായി എത്തുന്നുണ്ട്. മീൻ പിടിത്തക്കാർക്കും ചാകരയാണ്. വൈകുന്നേരങ്ങളിൽ തടയണ കാണാൻ നിരവധി വിനോദ സഞ്ചാരികളും എത്തുന്നത് പതിവായിട്ടുണ്ട്.

Tags:    
News Summary - During the hot summer months, the river overflows its banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.