കേരളത്തിൽ മാത്രം ൈഡ്രവിങ് സ്കൂൾ വിലക്ക് തുടരുന്നതായി പരാതി മലപ്പുറം: മറ്റ് സംസ്ഥാനങ്ങളിൽ അനുവാദം കിട്ടിയിട്ടും കേരളത്തിൽ വിലക്ക് തുടരുന്നത് ദുരിതമാകുന്നതായി ഡ്രൈവിങ് സ്കൂൾ മേഖലയിലുള്ളവർ. മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം പ്രവർത്തനാനുമതി ലഭിച്ചെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്. ഏകദേശം 5,300 ഡ്രൈവിങ് സ്കൂളുകളാണ് കേരളത്തിലുള്ളത്. 50,000ഓളം തൊഴിലാളികളുമുണ്ട്. മാർച്ച് 24 മുതൽ അടച്ചിട്ട ഡ്രൈവിങ് സ്കൂളുകൾക്ക് ഇനിയും സർക്കാർ പ്രവർത്തനാനുമതി നൽകിയിട്ടില്ല. ഡ്രൈവിങ് സ്കൂളുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽപെടുന്നതിനാൽ കേന്ദ്രാനുമതി വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കോവിഡ് ഭീതി കാരണം ലേണേഴ്സ് ടെസ്റ്റ് രാജ്യത്ത് ആദ്യമായി ഒാൺലൈനിൽ നടത്തിയിരിക്കുകയാണ് ഗതാഗത വകുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ലേണേഴ്സ് ടെസ്റ്റിന് 230 രൂപ മാത്രമാണ് ഇൗടാക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് ഫീസ് പിന്നീട് അടച്ചാൽ മതി. എന്നാൽ, കേരളത്തിൽ ലേണിങ് ടെസ്റ്റ് അപേക്ഷയോടൊപ്പം 960 രൂപ ഒന്നിച്ച് വാങ്ങുതാണ് നേരത്തേയുള്ള പതിവ്. ഓൺലൈൻ ലേണേഴ്സ് ടെസ്റ്റും കാര്യക്ഷമമായല്ല നടക്കുന്നത്. വൈകീട്ട് ആറിനുശേഷമാണ് അപേക്ഷകന് ലോഗിൻ പാസ്വേർഡ് ലഭിക്കുന്നത്. േഡറ്റ ഉപയോഗം കൂടിയ സമയത്ത് പരീക്ഷ എഴുതാൻ തുടങ്ങുന്ന അപേക്ഷകരിൽ വലിയ വിഭാഗത്തിന് സെർവർ ഡൗൺ ആകുന്നതിനാൽ പൂർത്തിയാക്കാൻ കഴിയാറില്ല. അവർക്ക് വീണ്ടും അപേക്ഷിക്കേണ്ടിവരുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.