p3 പി.എസ്.സിക്ക് വിട്ടില്ല; പാലക്കാട് മെഡിക്കൽ കോളജിൽ വീണ്ടും കരാർ നിയമന നീക്കം

പാലക്കാട്: നിയമനം പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്യപ്പെട്ട, പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ വീണ്ടും കരാർ നിയമനത്തിന് നീക്കം. വിവിധ അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഇൗയാഴ്ച നടക്കും. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസി. പ്രഫസർ, സീനിയർ റെസിഡൻറ്, ജൂനിയർ റെസിഡൻറ്, ട്യൂട്ടർ എന്നിവയിലേക്കാണ് വീണ്ടും കരാർ നിയമനം നടത്തുന്നത്. പി.എസ്.സിക്ക് വിടാനുള്ള ഗവേണിങ് ബോഡി ശിപാർശ വെച്ചുതാമസിപ്പിച്ചാണ് കരാർ നിയമനത്തിനുള്ള അണിയറ നീക്കമെന്നാണ് ആരോപണം. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. മെഡിക്കൽ കോളജിലെ നിയമനങ്ങളിൽ സംവരണതത്ത്വം പാലിക്കപ്പെട്ടില്ലെന്ന് കേന്ദ്ര പട്ടികജാതി കമീഷൻ കണ്ടെത്തിയിരുന്നു. സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സ്പെഷൽ റൂളും സ്പെഷൽ റിക്രൂട്ട്മൻെറും വേണമെന്നും ഉടൻ നടപടി തുടങ്ങണമെന്നും കമീഷൻ ശിപാർശ ചെയ്തിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ നിയമനം പി.എസ്.സിക്ക് വിടാൻ മെഡിക്കൽ കോളജ് ഭരണസമിതി ശിപാർശ ചെയ്തെങ്കിലും തീരുമാനം എടുക്കാതെ താമസിപ്പിക്കുകയാണ്. ഇതിനിടയിലാണ് പുതുതായി മുപ്പത്തൊന്ന് ഒഴിവുകളിലേക്ക് കരാർ നിയമന നീക്കം ആരംഭിച്ചത്. നൂറോളം അേപക്ഷകൾ ലഭിച്ചതിൽ 16 പേർ സീനിയർ റെസിഡൻറുമാരും 54 പേർ ജൂനിയർ റെസിഡൻറുമാരുമാണ്. അസോസിയേറ്റ് പ്രഫസർ -15ഉം അസി. പ്രഫസർ 12ഉം പ്രഫസർ തസ്തികയിലേക്ക് മൂന്നും അപേക്ഷ ലഭിച്ചിട്ടുണ്ട്. സംവരണതത്ത്വം പാലിക്കാതെ നിയമിക്കപ്പെട്ട 121 അധ്യാപകരെ 2018ൽ സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. ഇവരിൽ അഞ്ചുപേർ മാത്രമാണ് പട്ടികജാതി വിഭാഗക്കാർ. പൊതുസംവരണ തത്ത്വം പോലും അധ്യാപകനിയമനങ്ങളിൽ പാലിക്കപ്പെട്ടിട്ടില്ല. സ്ഥിരനിയമനം ലഭിച്ച അധ്യാപക ഡോക്ടർമാരുടെ ബന്ധുക്കൾ കരാർ നിയമനത്തിലൂടെ ജോലി തരപ്പെടുത്താൻ ശ്രമിക്കുന്നതായി സൂചനയുണ്ട്. സ്ഥിരപ്പെടുത്തപ്പെട്ട ജൂനിയർ റെസിഡൻറിനെ ചട്ടംലംഘിച്ച് അസി. പ്രഫസർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകാനും നീക്കമുണ്ട്. അതേസമയം, പി.എസ്.സിക്ക് വിടാനുള്ള ശിപാർശയിൽ തീരുമാനം വൈകുന്നതിനാലാണ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതെന്ന് മാനേജ്മൻെറ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.