ഒറ്റപ്പാലം: വീടിെൻറ പുറംതിണ്ണയിൽ അനധികൃതമായി കണ്ടെത്തിയ 13 ചാക്ക് മട്ട അരി അധികൃതർ പിടിച്ചെടുത്തു. അമ്പലപ്പാറ റേഷൻ കടക്ക് സമീപമുള്ള വീടിെൻറ പുറംതിണ്ണയിൽ അരിച്ചാക്കുകൾ അട്ടിയിട്ട നിലയിൽ രാവിലെയാണ് അയൽവാസികൾ കാണുന്നത്. തേനൂർ ഭാഗത്തുനിന്നുള്ള പെട്ടി ഓട്ടോയിലാണ് അരിച്ചാക്കുകൾ രാവിലെ ഏഴിന് ഇവിടെ കൊണ്ടുവന്നിറക്കിയതെന്നും റേഷൻ കടയിലേക്കുള്ള അരിയാണിതെന്നാണ് ഓട്ടോ ഡ്രൈവർ അറിയിച്ചിരുന്നതെന്നും സമീപത്തെ വീട്ടമ്മ പറഞ്ഞു.
ഒറ്റപ്പാലത്തുനിന്ന് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. അരി റേഷൻ കടയിലേതല്ലെന്ന് ഉടമ അറിയിച്ചു. റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 34 കിലോ ഗോതമ്പിെൻറ വ്യത്യാസമാണ് കണ്ടെത്തിയത്.
അധികം കണ്ടെത്തിയ ഗോതമ്പിന് ഉടമയിൽ നിന്ന് പിഴ ഈടാക്കുമെന്നും പിടിച്ചെടുത്തത് റേഷൻ അരിയാണോ എന്നത് സംബന്ധിച്ച പരിശോധനയും നടത്തുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ പി. പ്രശാന്ത് പറഞ്ഞു. ഇതിനായി ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും. 13 ചാക്കുകളിലായി പിടിച്ചെടുത്ത 650 കിലോ അരി കണ്ണിയംപുറത്തെ സിവിൽ സപ്ലൈസ് ഡിപ്പോയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.