മണ്ണാർക്കാട്: 2017ൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് ധർമപുരി ഒടുസ്സൽപെട്ടി സ്വദേശി മുരുകനെയാണ് (48) മണ്ണാർക്കാട് പൊലീസ് സ്വദേശത്തുനിന്ന് പിടികൂടിയത്.
മിനി ലോറിയിൽ പൂചട്ടികൾക്കിടയിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു കടത്തിയ കേസിലാണ് അറസ്റ്റ്. സ്ഫോടകവസ്തു നിറച്ച 50 കിലോ വരുന്ന ബാഗുകൾ മണ്ണാർക്കാട് നിന്നായിരുന്നു പൊലീസ് പിടികൂടിയത്. സ്ഫോടക വസ്തുക്കൾ കയറ്റിയ ലോറി വാളയാർ വരെ എത്തിച്ചത് മുരുകേശായിരുന്നു.
കേസിൽ നേരത്തെ സുനിൽകുമാർ, അബ്ദുൽ കരീം, മഹേന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷഫീക്, ദാമോദരൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.