വീട് സ്വപ്നം ബാക്കി; ഓമന യാത്രയായി

മുതലമട: വീടെന്ന സ്വപ്നം ബാക്കിയാക്കി ഓമന യാത്രയായി. കിടപ്പു രോഗിയായ മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം ഓനൂർ പള്ളം ഓമനയാണ് (58) കഴിഞ്ഞ ദിവസം നിര്യാതയായത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതജീവിതം നയിച്ച ഓമനയുടെ ദുരവസ്ഥ മാധ്യമവും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തിരുന്നു.

സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങിയതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ വളർത്തുമകളും ചെറുമക്കളുമായി കഴിഞ്ഞിരുന്ന ഓമനക്ക് നടക്കാൻ ശേഷിയില്ലായിരുന്നു. ലൈഫ് പദ്ധതിയിൽ വീടിനായി കാത്തിരിക്കവെയാണ് മരണം. ചില സുമനസ്സുകൾ ഓലപ്പുരക്ക് പകരം മേൽക്കൂര ഷീറ്റ് മേഞ്ഞ് നൽകിയിരുന്നു. വളർത്തുമകൾക്കെങ്കിലും സർക്കാർ ലൈഫ് പദ്ധതിയിൽ ഉടൻ വീട് നിർമിച്ചുനൽകണമെന്നാണ് സന്നദ്ധ പ്രവർത്തകരുടെ ആവശ്യം.

Tags:    
News Summary - Omana death muthalamada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.