കൊല്ലങ്കോട്: മുതലമടയിൽ മാവ് വേഗത്തിൽ പൂക്കുന്നതിനായി അശാസ്ത്രീയമായ ഹോർമോൺ ഉപയോഗം വ്യാപകമെന്ന് പരാതി. പാക്ലോബ്യൂട്രസോൾ എന്ന ഹോർമോൺ ലായനി അനുവദനീയമായ അളവിലും കൂടുതലായാണ് മുതലമടയിൽ ഉപയോഗിക്കുന്നത്. 23 ശതമാനം വീര്യമുള്ള ലായനിയാണ് കൃഷിവകുപ്പ് നിർദേശിച്ചതെങ്കിൽ 30 -40 ശതമാനം വീര്യമുള്ള ലായനികളാണ് വ്യാപകമായി മുതലമടയിലും പരിസര പഞ്ചായത്തുകളിലും ഉപയോഗത്തിലുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള കീടനാശിനി ഏജൻറുമാർ വഴിയാണ് മാവിൻതോട്ടങ്ങളിലേക്കുള്ള രാസ ഹോർമോൺ എത്തിക്കുന്നത്.
അമിത വീര്യത്തിൽ ഹോർമോണുകൾ മാവുകളിൽ ഉപയോഗിച്ചാൽ മാവുകൾ വേഗത്തിൽ ഉണങ്ങുമെന്ന് വിദഗ്ധർ പറയുന്നു. സംഭവത്തിൽ വരുംദിവസങ്ങളിൽ ബോധവത്കരണം നടത്തുമെന്ന് മുതലമട കൃഷി ഓഫിസർ ബഷീർ അഹമദ് പറഞ്ഞു.
പഞ്ചായത്തുമായി സഹകരിച്ച് സമഗ്രമായ ബോധവത്കരണം നടത്താനാണ് ആലോചന. സഹകരണ ബാങ്ക് വഴി ഹോർമോൺ, കീടനാശിനി എന്നിവയുടെ വിതരണത്തിന് സാധ്യത പരിശോധിച്ചുവരുകയാണെന്നും ബഷീർ പറഞ്ഞു. അമിത ഹോർമോൺ ഉപയോഗത്തിനെതിരെ നാല് പഞ്ചായത്തുകളും സംയുക്തമായി പരിപാടികൾ ആവിഷ്കരിക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.