KNR CLT MLP THRISSUR എ.എൻ.പി. ഉമ്മർ കുട്ടി, കാലിക്കറ്റ് ഹൃദയത്തിലേറ്റിയ വി.സി

എ.എൻ.പി. ഉമ്മർ കുട്ടി, കാലിക്കറ്റ് ഹൃദയത്തിലേറ്റിയ വി.സി കോഴിക്കോട്: പരന്നുകിടക്കുന്ന കടലായിരുന്നു എ.എൻ.പി ഉമ്മർ കുട്ടിയുടെ പഠനവിഷയം. വർഷങ്ങൾക്കു മുമ്പ് സമുദ്രശാസ്ത്രത്തിൽ ഉന്നത ബിരുദങ്ങൾ സ്വന്തമാക്കിയ അപൂർവം മലയാളികളിലൊരാൾ. കടൽപോലെ അറ്റമില്ലാത്ത പാണ്ഡിത്യത്തിനും ഉടമയായിരുന്നു കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കൂടിയായിരുന്ന എ.എൻ.പി ഉമ്മർ കുട്ടി. കുലീനവും മാന്യവുമായ പെരുമാറ്റമായിരുന്നു ബുധനാഴ്ച തലശ്ശേരിയിൽ അന്തരിച്ച അദ്ദേഹത്തിൻെറ പ്രത്യേകത. കാലിക്കറ്റ് സർവകലാശാലയിൽ കാര്യമായ കാലുഷ്യവും കലഹങ്ങളും സമരങ്ങളുമില്ലാതെ വൈസ് ചാൻസലർ പദവിയിലിരുന്ന വ്യക്തിയാണ് ഉമ്മർ കുട്ടി. 1992ൽ യു.ഡി.എഫ് സർക്കാറാണ് ഉമ്മർ കുട്ടിയെ നിയമിച്ചത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻെറ ചെയർമാൻ പദവിയിൽനിന്നാണ് കാലിക്കറ്റിൻെറ ഭരണതലപ്പത്തേക്ക് ഈ തലശ്ശേരിക്കാരൻ എത്തുന്നത്. സമുദ്രശാസ്ത്രത്തിനൊപ്പം സാഹിത്യത്തെയും ചരിത്രത്തെയും ജീവശാസ്ത്രത്തെയും വിദ്യാഭ്യാസത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു ഇദ്ദേഹം. കാലിക്കറ്റ് സർവകലാശാല 25ാം വാർഷികം ആഘോഷിച്ചത് ഉമ്മർ കുട്ടി വി.സിയായിരിക്കുേമ്പാഴാണ്. പ്രശസ്ത ശാസ്ത്രജ്ഞനായതിനാൽ ശാസ്ത്രീയ മനോഭാവം ഉമ്മർ കുട്ടി എന്നും പുലർത്തിയിരുന്നതായി കാലിക്കറ്റ് സർവകലാശാലയിലെ സംഘടന നേതാവും മുൻ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. പണിക്കർ അനുസ്മരിക്കുന്നു. ഗവേഷണ പ്രബന്ധങ്ങൾ പുസ്തകമാക്കി ഇറക്കാൻ അദ്ദേഹം മുൻകൈയെടുത്തു. കാലിക്കറ്റ് സർവകലാശാല ഹൃദയത്തിലേറ്റിയ വി.സിയെയാണ് നഷ്ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.