അഗളി: അട്ടപ്പാടി മേഖലയിലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു. പുതൂർ പഞ്ചായത്തിൽ 13 വാർഡുകളിൽ ബി.ജെ.പി - 4, സി.പി.എം -3, സി.പി.ഐ - 3, കോൺഗ്രസ് - 2, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷി നില. സി.പി.ഐയിലെ ജ്യോതി അനിൽ കുമാറാണ് പ്രസിഡന്റ്. ആദിവാസി മേഖലയായ ഇവിടെ ഇടതു വലതു മുന്നണികൾക്ക് വലിയ വോട്ടുചോർച്ച സംഭവിച്ചതും സി.പി.എമ്മിലെ മുതിർന്ന നേതാവായിരുന്ന തങ്കവേലു ബി.ജെ.പിയിൽ ചേർന്നതും വാർത്തയായിരുന്നു.
പഞ്ചായത്തിലെ വലിയ ഒറ്റകക്ഷിയായി ബി.ജെ.പി വളർന്നു. ഇത്തവണ പഞ്ചായത്ത് ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. ഗൊട്ടിയാർക്കണ്ടി വാർഡ് കൂടി ചേരുന്നതോടെ ആകെ വാർഡുകളുടെ എണ്ണം 14 ആയി.
ഷോളയൂർ പഞ്ചായത്തിൽ ആകെയുള്ള 14 വാർഡുകളിൽ സി.പി.എം - 8, സി.പി.ഐ - 3, കോൺഗ്രസ് - 3 എന്നിങ്ങനെയാണ് കക്ഷി നില. സി.പി.എമ്മിലെ പി. രാമമൂർത്തിയാണ് പ്രസിഡന്റ്.
അഗളി പഞ്ചായത്തിൽ 21 വാർഡുകളിൽ സി.പി.എം - 13, സി.പി.ഐ - 1, കോൺഗ്രസ് - 5, ബി.ജെ.പി - 2 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിലെ അംബിക ലക്ഷ്മണനാണ് പ്രസിഡന്റ്. ഭരണതുടർച്ച പ്രതീക്ഷിക്കുന്ന എൽ.ഡി.എഫിന് ശക്തമായ വെല്ലുവിളിയൊരുക്കാനുള്ള പണിപ്പുരയിലാണ് യു.ഡി.എഫും എൻ.ഡി.എ യും.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം - 3, സി.പി.ഐ - 5, കോൺഗ്രസ് - 3, ബി.ജെ.പി - 1, എൻ.സി.പി - 1 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.ഐയിലെ മരുതി മുരുകനാണ് അധ്യക്ഷ. നെല്ലിപ്പതി വാർഡ് കൂടി ചേരുന്നതോടെ ഇവിടെ 14 വാർഡുകളിലും മത്സരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.