കോയമ്പത്തൂർ വിമാനത്താവളത്തിൽ 1.15 കോടിയുടെ സ്വർണം പിടികൂടി

ദമ്പതികൾ പിടിയിൽ കോയമ്പത്തൂർ: ദുബൈയിൽനിന്ന് 2.6 കിലോ സ്വർണവുമായി കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയ ദമ്പതികളെ അറസ്റ്റ് ചെയ്തതായി ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.െഎ) അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് തിരുപ്പൂർ പല്ലടം സ്വദേശികളായ ദമ്പതികൾ എയർ ഇന്ത്യ എക്സ്പ്രസിൻെറ വന്ദേഭാരത് മിഷൻ വിമാനത്തിൽ എത്തിയത്. ഉൾവസ്ത്രങ്ങളിൽ മൂന്ന് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 1.15 കോടി രൂപ വില കണക്കാക്കുന്നു. 14 ദിവസത്തെ ക്വാറൻറീനിൽ കഴിഞ്ഞതിന് ശേഷം ചൊവ്വാഴ്ച പ്രതികളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. മാർച്ചിൽ ദുബൈയിലെത്തിയ ഇരുവരും കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ജോലിയും പണവുമില്ലാതെ കുടുങ്ങി. ഇൗ സമയത്ത് സ്വർണക്കടത്ത് സംഘത്തിൽപ്പെട്ടവർ താമസിക്കാൻ സ്ഥലവും വിമാന ടിക്കറ്റും ലഭ്യമാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.