ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നത് മീങ്കര ശുദ്ധജലമാണ് മുതലമട: മീങ്കര ഡാമിൽ ചുറ്റുവേലി തകർത്ത് കന്നുകാലികളെ ഇറക്കുന്നത് തുടരുന്നു. കോടികൾ ചെലവിട്ട് പ്രധാന കവാടം ഉൾപ്പെടെ ചുറ്റുവേലി നിർമിച്ച ഡാമിനകത്ത് നൂറിലധികം കന്നുകാലികളെയാണ് മേയാൻ വിടുന്നത്. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലുള്ള ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നത് മീങ്കര ശുദ്ധജലമാണ്. ചില ദിവസങ്ങളിൽ ഡാമിനകത്ത് 300ലധികം കന്നുകാലികൾ ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു. ഇതുമൂലം ഡാമിലെ ജലം മലിനമാകുകയാണ്. ശുദ്ധീകരിച്ചാലും ശുദ്ധജലത്തിൽ ദുർഗന്ധം ഉണ്ടാകുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. ചുറ്റുവേലി തകർത്ത് ഡാമിനകത്ത് കന്നുകാലികളെ ഇറക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം. PEW-KLGD ചുറ്റുവേലി തകർത്ത് മീങ്കര ഡാമിനകത്ത് കടത്തിയ കന്നുകാലികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.