ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എൻഡോസ്കോപ്പി യൂനിറ്റിന് വീണ്ടും ശ്രമം

ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ പുതുതായി സർജൻ എത്തിയതോടെ വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എൻഡോസ്കോപ്പി യൂനിറ്റ് പ്രവർത്തനസജ്ജമാക്കാൻ ശ്രമം. 2009 ഒക്ടോബർ 10നാണ് ആശുപത്രിയിൽ എൻഡോസ്കോപ്പി യൂനിറ്റ് ആരംഭിച്ചത്. ഫിസിഷ്യൻ അദ്ദേഹത്തിൻെറ രോഗികളെ മാത്രം പരിശോധിക്കുന്ന തരത്തിലായിരുന്നു അന്ന് പ്രവർത്തിച്ചത്. എന്നാൽ, മാസങ്ങൾക്കകം ആ ഡോക്ടർക്ക് സ്ഥലംമാറ്റം കിട്ടിയതോടെ കേന്ദ്രത്തിൻെറ പ്രവർത്തനം നിലക്കുകയായിരുന്നു. പുതിയ ഡോക്ടർ എത്തിയതോടെ ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കാമെന്നും കേന്ദ്രം പൊതുജനങ്ങൾക്കായി തുറക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതർ. സർജൻ തിരിച്ചെത്തി ആലത്തൂർ: വർഷങ്ങളായി വർക്കിങ് അറേഞ്ച്മൻെറിലായിരുന്ന ജില്ല സർജൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ തിരിച്ചെത്തി. 2015 മുതലാണ് ജനറൽ സർജൻെറ സേവനം മുടങ്ങിയത്. ഇതിനെതിരെ പലതവണ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.