തച്ചനാട്ടുകര: വൈകല്ല്യങ്ങളെ അതിജയിച്ച് കെ.പി.എം. സലിം നാട്ടുകൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക്. രണ്ടാം വയസ്സിൽ പനി ബാധിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട സലീം ക്രച്ചസിൻെറ സഹായത്തോടെയാണ് നടക്കുന്നത്. യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങിയ സലിം ചാമപ്പറമ്പ് വാർഡിൽ നിന്നാണ് ജയിച്ചത്. പ്രചാരണ സമയത്ത് വീടില്ലാതിരുന്ന ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്ത പുതിയ വീടിന് തറക്കല്ലിട്ട് സലീം വാർഡിൽ തൻെറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വീടിൻെറ കട്ടിലവെക്കൽ കർമ്മം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ണാർക്കാട് ഡി.എച്ച്.എസിലെ മലയാളം അധ്യാപകനാണ് സലിം. കഞ്ചാവും ലഹരി ഗുളികകളും പിടികൂടി ആനക്കര: കുമ്പിടിയില്‍ യുവാവിൻെറ പക്കല്‍നിന്നും 410 ഗ്രാം കഞ്ചാവും 1.25 ഗ്രാം ലഹരി ഗുളികകളും തൃത്താല പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്തിനെ(20) പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പിടി ഉമ്മത്തൂര്‍ എ.ജെ.ബി. സ്‌കൂളിന് സമീപത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്. ജനമൈത്രി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ തൃത്താല എസ്.ഐ എസ്. അനീഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹന പരിശോധനക്കിടെ പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിൻെറ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും ലഹരി ഗുളികകളും. pew kanchav കുമ്പിടിയില്‍ നിന്ന് പിടികൂടിയ കഞ്ചാവ് പൊലീസ് പരിശോധിക്കുന്നു പ്രതിഷേധ മാര്‍ച്ച് കൂറ്റനാട്: യാക്കോബായ വിശ്വാസികളുടെ പള്ളി മെത്രാന്‍ കക്ഷി വിഭാഗം പിടിച്ചെടുക്കുന്നതിനെതിരെയും ഇടവകക്കാര്‍ക്ക് നീതി നിഷേധിക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടും ചാലിശ്ശേരി സൻെറ് പീറ്റേഴ്‌സ് ആൻഡ് സൻെറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികള്‍ പ്രതിക്ഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.എ. ഏലിയാസ് ഉദ്ഘാടനം ചെയതു. ഫാ. ജേക്കബ് കക്കാട്ട്, ട്രസ്റ്റി ജിജോ ജേക്കബ്, സെക്രട്ടറി കെ.സി. വർഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. pew march ചാലിശ്ശേരി സൻെറ് പീറ്റേഴ്‌സ് ആൻഡ് സൻെറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികളുടെ പ്രതിഷേധ മാര്‍ച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.