ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ ഭരണം ആർക്ക്?

പാലക്കാട്: ഒരു മുന്നണിക്കും വ്യക്തമാ‍യ ഭൂരിപക്ഷമില്ലാത്ത ഏഴ് ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. കരിമ്പുഴ, കാവശ്ശേരി, കുഴൽമന്ദം, മലമ്പുഴ, മങ്കര, നെന്മാറ, പറളി പഞ്ചായത്തുകളിലാണ് ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല‍ാത്തത്. കരിമ്പുഴയിൽ എട്ട് വീതം യു.ഡി.എഫും എൽ.ഡി.എഫും ഓരോ വാർഡുകളിൽ ബി.ജെ.പിയും സ്വതന്ത്രനുമാണ് വിജയിച്ചത്. 17 വാർഡുള്ള കാവശ്ശേരി, കുഴൽമന്ദം പഞ്ചായത്തുകളിൽ എട്ട് വീതം എൽ.ഡി.എഫും യു.ഡി.എഫും നേടിയപ്പോൾ ഒരു വാർഡിൽ ബി.ജെ.പി വിജയിച്ചു. മലമ്പുഴയിൽ രണ്ട് ‍യു.ഡി.എഫ്, അഞ്ച് എൽ.ഡി.എഫ്, അഞ്ച് ബി.ജെ.പി, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. മങ്കരയിൽ ആറ് വീതും എൽ.ഡി.എഫും യു.ഡി.എഫും നേടിയപ്പോൾ ഓരോ വാർഡുകൾ ബി.ജെ.പിക്കും സ്വതന്ത്രനും ലഭിച്ചു. നെന്മാറയിൽ ഒമ്പത് വാർഡുകൾ വീതം എൽ.ഡി.എഫും യു.ഡി.എഫും കരസ്ഥമാക്കി. രണ്ട് വാർഡുകളിൽ ബി.ജെ.പിയും. പറളിയിൽ മൂന്ന് യു.ഡി.എഫ്, എട്ട് വീതം എൽ.ഡി.എഫ്, ബി.ജെ.പി, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.