വ്യാജമദ്യ ദുരന്തം: ദുഃഖം താങ്ങാനാവാതെ ബന്ധുക്കൾ

വാളയാർ: വ്യാജമദ്യ ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഊരുകളിൽ എത്തിയപ്പോൾ ദുഖം താങ്ങാനാവാത ബന്ധുക്കൾ. മൂന്ന് ദിവസങ്ങളിലായി അഞ്ചുപേരാണ് ചെല്ലംകാവ് കോളനിയിൽ മദ്യദുരന്തത്താൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെയും ഉച്ച കഴിഞ്ഞുമായി ഊരുകളിലെത്തിച്ച് കഞ്ചിക്കോട് വാതകശ്മശാനത്തിൽ സംസ്കരിച്ചു. സ്ത്രീകളും കുട്ടികളും ദുഃഖം താങ്ങാനാവാതെ തേങ്ങിക്കരഞ്ഞു. ഉൗരുനിവാസികളുടെ ഭീതിയും ദൈന്യതയും നിറഞ്ഞ മുഖങ്ങൾ കൂടിനിന്ന ഉദ്യോഗസ്ഥരെയും ദുഃഖത്തിലാഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.