പ്രതിപക്ഷ ലക്ഷ്യം വിമോചന സമരം -മന്ത്രി എ.കെ. ബാലൻ

'ഖുർആൻ എത്തിയത് കസ്റ്റംസ് ക്ലിയറൻസോടെ' പാലക്കാട്: സ്വർണക്കടത്ത് കേസിൻെറ മറവിൽ സംസ്ഥാന സർക്കാറിനെതിരെ വിമോചന സമരത്തിൻെറ പ്രേതങ്ങൾ ഉറഞ്ഞുതുള്ളുകയാണെന്ന് മന്ത്രി എ.കെ. ബാലൻ. ഖുർആൻ എത്തിയത് കസ്റ്റംസ് ക്ലിയറൻസോടെയാണ്. ഇത് വിതരണം ചെയ്യുക മാത്രമാണ് മന്ത്രി കെ.ടി. ജലീൽ ചെയ്തതെന്നും ബാലൻ പറഞ്ഞു. പ്രതിപക്ഷത്തിൻെറ നെറികെട്ട നീക്കത്തിനെതിരെ ജനം പ്രതികരിക്കണം. ജലീലിനെ നശിപ്പിക്കുക എന്നത് ലീഗിൻെറ ലക്ഷ്യമാണ്. യു.ഡി.എഫും ബി.ജെ.പിയും കലാപത്തിന് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തിരുവനന്തപുരത്തടക്കം കോവിഡ് സമ്പർക്ക വ്യാപനം കൂടാൻ കാരണം യു.ഡി.എഫും ബി.ജെ.പിയുമാണ്. ഇത് മനുഷ്യത്വവിരുദ്ധ സമീപനമാണെന്നും ബാലൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.