സർവകലാശാല ജീവനക്കാർക്കെതിരെ രാഷ്ട്രീയ പകപോക്കൽ -എം.എൽ.എ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ജീവനക്കാർക്കെതിരായ രാഷ്ട്രീയ പകപോക്കൽ നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. ഇതുമൂലമുണ്ടാകുന്ന പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെയായിരിക്കും മറുപടി പറയേണ്ടിവരുക. ചില പ്രത്യേക വിഭാഗം മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ തിരഞ്ഞുപിടിച്ച് വ്യാജ കുറ്റങ്ങൾ ആരോപിച്ച് ശിക്ഷ നടപടി സ്വീകരിക്കുകയാണ്. സർവകലാശാല ഇൻസ്ട്രുമെേൻറഷൻ എൻജിനീയർ സാജിദിനെ സസ്പെൻഡ് ചെയ്ത നടപടി അപലപനീയമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകും. ആർട്സ് ആൻഡ് സയൻസ് കോളജ്, ഫയർ സ്റ്റേഷൻ എന്നിവക്കായി ജനപ്രതിനിധി എന്ന നിലയിൽ സ്ഥലം ആവശ്യപ്പെട്ടപ്പോൾ പുറംതിരിഞ്ഞ് നിന്ന സിൻഡിക്കേറ്റാണ് കല്ലുവെട്ട് വിൽപനക്കായി ഭൂമി വിട്ടുനൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.