കണ്ടുപിടിത്തവുമായി മോഹൻകുമാർ കരിമ്പ: കാട്ടുമൃഗങ്ങളിൽനിന്ന് രക്ഷനേടാൻ കർഷകർക്ക് ആശ്വാസമായി പുതിയ കണ്ടുപിടിത്തവുമായി ഇടക്കുർശ്ശി അജിത് എൻജിനീയറിങ് ഉടമ മോഹൻകുമാർ. മൃഗങ്ങൾ കൃഷിസ്ഥലത്തേക്കു വരുമ്പോൾ ലൈറ്റ് തെളിയുകയും അലാറം കേൾപ്പിക്കുന്നതുമാണ് ഈ ഉപകരണം. ചെറിയ ബാറ്ററിയിൽ യന്ത്രം പ്രവർത്തിപ്പിക്കാം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കമ്പികളിൽ സ്പർശിച്ചാൽ ഷോക്കോ മറ്റു അപകടങ്ങളോ ഉണ്ടാകുന്നുമില്ല. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം കർഷകർ നേരിടുന്ന പ്രധാന ഭീഷണിയാണ്. വിളകൾ നശിപ്പിച്ച് കർഷകരെ നഷ്ടത്തിലാക്കുന്ന ഈ ആക്രമണത്തിനുള്ള പരിഹാരവുമായാണ് മുമ്പും ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള മോഹൻ കുമാർ ഈ ഉപകരണം നിർമിച്ചിരിക്കുന്നത്. കരിമ്പ-മൂന്നേക്കറിൽ പരീക്ഷണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കച്ചൻ, ചുള്ളിയാംകുളം ഇടവക വികാരി ജോബി മേലാമുറി, പി.ജി. വത്സൻ, രാമചന്ദ്രൻ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കുരങ്ങുകളുടെ ശല്യം ഇല്ലാതാക്കാനുള്ള പുതിയ പരീക്ഷണ പ്രവർത്തനത്തിലാണ് ഇപ്പോൾ മോഹൻകുമാർ. pew mechine1 മൃഗങ്ങളെ തുരത്താനുള്ള യന്ത്രവുമായി മോഹൻകുമാർ താക്കോൽ ദാനം ചെർപ്പുളശ്ശേരി: യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കാറൽമണ്ണ ആലുംപാറയിൽ പുനർനിർമിച്ച് നൽകുന്ന വീടിൻെറ താക്കോൽ ദാനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു. കാറൽമണ്ണ മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് രണ്ടരലക്ഷം രൂപ െചലവിൽ പുറംതൊടി ജയശ്രീയുടെ കുടുംബത്തിന് വീട് പുനർനിർമിച്ച് നൽകിയത്. യൂത്ത് കോൺഗ്രസ് മേഖല ചെയർമാൻ വിനോദ് കളത്തൊടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ്ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. വിനോദ്‌കുമാർ, നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഒ. ഫാറൂക്ക്, പി. സുബീഷ്, ടി.കെ. ഷൻഫി, എം. അബ്ദുൽ റഷീദ്, ഭാസി അത്തിപ്പറ്റ, നഗരസഭ അംഗങ്ങളായ കെ.എം. ഇസഹാക്ക്, കെ.ടി. രതീദേവി, എം.വി. ബീന തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.