അവശനിലയിലായ ആന വീട് തകർത്തു

അഗളി: അട്ടപ്പാടി ഷോളയൂരിൽ പരിക്കേറ്റ് അവശനിലയിലുണ്ടായിരുന്ന ആന വ്യാഴാഴ്ച പുലർച്ച വീട് തകർത്തു. ഷോളയൂർ വരഗംപാടി ഭങ്കാര ലക്ഷ്മിയുടെ വീടാണ് തകർത്തത്. മൂന്ന് മാസത്തിനിടെ 23 വീടുകളാണ് മോഴയാന തകർത്തത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വനം വകുപ്പ് റബർ ബുള്ളറ്റ് ഉപയോഗിച്ച് ആനയെ വനമേഖലയിലേക്ക് കടത്തിയിരുന്നു. തമിഴ്നാട് വനമേഖലയിൽ എത്തിയ ആന താടിയെല്ലിനും വായ്ക്കും പരിക്കേറ്റ നിലയിൽ ഏതാനും ദിവസം മുമ്പ് തിരികെ എത്തുകയായിരുന്നു. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ അരുൺ സത്യൻെറ നേതൃത്വത്തിൽ ആനയെ നിരീക്ഷിച്ചുവരികയാണ്. ചിത്രം : ഷോളയൂരിൽ മോഴ ആന തകർത്ത വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.