മഞ്ചേരി: കിഴിശ്ശേരിയില്‍ വീട്ടമ്മയെ മഴുകൊണ്ട് വെട്ടിെക്കാലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കുഴിയംപറമ്പ് പുറ്റമണ്ണ ഉലാം അലിയാണ് (56) പ്രതി. 2017 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. പശുവിന് പുല്ലുമായി വരുമ്പോള്‍ വീടിന് നൂറു മീറ്റര്‍ അകലെ െവച്ച് ഭാര്യ ഖദീജയെ മക്കളുടെ മുന്നിൽ പ്രതി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിതാവ് ഉമ്മയെ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്ന മകൻെറ മൊഴി കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസുവാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.