* വിദ്യാർഥി നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യം തൃശൂർ: മിനിമം ചാർജിലും വിദ്യാർഥികളുടെ നിരക്കിലും വർധന വരുത്താതെയുള്ള സർവിസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസുടമകൾ. ജൂണിൽ മാത്രം ഡീസലിന് 11 രൂപ വർധിച്ചു. 2018ലെ ബസ് ചാർജ് വർധനക്കുശേഷം ഡീസലിന് 15 രൂപയാണ് കൂടിയത്. ഇൻഷുറൻസ്, ബസ് ഷാസിസ്, ബോഡി മെറ്റീരിയൽസ്, സ്പെയർപാർട്സ്, ടയർ തുടങ്ങിയവക്കെല്ലാം വലിയ വിലവർധനയുണ്ടായി. ഈ സാഹചര്യത്തിൽ, സർക്കാർ പ്രഖ്യാപിച്ച നിരക്കിൽ ബസ് സർവിസ് നടത്തുകയാണെങ്കിൽ ഡീസൽ നിറക്കാനോ തൊഴിലാളികൾക്ക് വേതനം നൽകാനോ പോലും സാധിക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.