തൃശൂർ: കോവിഡിനെ തുടർന്ന് പൂട്ടിയ കുരിയച്ചിറ വെയർഹൗസിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ചരക്ക് നീക്കം. കോവിഡ് സ്ഥിരീകരിച്ച വെയർഹൗസിൽ ആരോഗ്യ വകുപ്പ് നൽകിയ മാനദണ്ഡത്തിൻെറ അടിസ്ഥാനത്തിൽ കലക്ടർ നൽകിയ നിർദേശങ്ങൾ കഴിഞ്ഞ ദിസങ്ങളിൽ പാലിച്ചിരുന്നില്ല. ആരോഗ്യ നിർദേശങ്ങൾ പാലിക്കാത്തതിനാൽ ജോലി ചെയ്യാനാവില്ലെന്ന് വ്യകതമാക്കിയ ജീവനക്കാർെക്കതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥൻ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെ ഗോഡൗണിലെ ജീവനക്കാർ തിങ്കളാഴ്ച കൂട്ട അവധി എടുത്തിരുന്നു. ചൊവ്വാഴ്ച ജീവനക്കാർ ജോലിക്ക് എത്തിയെങ്കിലും അവരെ ഒഴിവാക്കി റേഷൻകടകളിലേക്ക് അരി കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോഡൗൺ തുറക്കുന്നതുമായി ബന്ധപ്പെട്ട യോഗം ചേർന്നത്. യോഗ തീരുമാനം അനുസരിച്ച് പ്രത്യേക ശൗചാലയങ്ങളും ഗോഡൗണുകൾക്ക് മുന്നിൽ പ്രത്യേക പൈപ്പുകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച മുതൽ ഇവയൊന്നും പാലിക്കാത്ത ഗോഡൗണിൽ ജോലി ചെയ്യാൻ ജീവനക്കാരോട് ഡിപ്പോ അധികൃതർ സമ്മർദം ചെലുത്തി. ജോലി ചെയ്യാൻ വിസമ്മതിച്ച ജീവനക്കാരെ ഭീഷണിപ്പെടുത്തിയാൾക്ക് എൻ.എഫ്.എസ്.എ അധികൃതരിൽനിന്ന് പഴികേൾക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയും നിർദേശിച്ച കാര്യങ്ങൾ ഒരുക്കാൻ പണി തുടരുകയായിരുന്നു. അതിനിടെ ചൊവ്വാഴ്ച ഉച്ചക്കു ശേഷം 40 റേഷൻ കടകളിലേക്ക് ഭക്ഷ്യവസ്തുക്കൾ ഇവിടെനിന്ന് കയറ്റി അയക്കുകയും ചെയ്തു. ബുധനാഴ്ച 30 കടകളിലേക്കും അരി ഇവിടെനിന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.