* അസ്ഥി ശാസ്ത്രീയപരിശോധനക്ക് അയച്ചു നിലമ്പൂർ: വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് വലിച്ചെറിഞ്ഞ മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ മൃതശരീരാവശിഷ്ടങ്ങൾക്കായുള്ള ചാലിയാറിലെ തിരച്ചിൽ ഞായറാഴ്ച ഉച്ചയോടെ അവസാനിപ്പിച്ചു. ഞായറാഴ്ച നിർണായക തെളിവൊന്നും ലഭിച്ചിട്ടില്ല. നാവികസേന, കേരള ഫയർ ആൻഡ് റെസ്ക്യു സർവിസസ്, എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നുദിവസം നീണ്ട സംയുക്ത തിരച്ചിൽ നടന്നത്. പ്രതികൂല കാലാവസ്ഥയിലും പാലത്തിന് മുന്നൂറോളം മീറ്റർ ചുറ്റളവിൽ സംഘം തിരച്ചിൽ നടത്തി. ശനിയാഴ്ച നടത്തിയ തിരച്ചിലിനിടെ സീതി ഹാജി പാലത്തിന് സമീപം പുഴയിൽനിന്ന് ലഭിച്ച പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ അസ്ഥി കോടതിയുടെ അനുമതിയോടെ ഡി.എൻ.എ പരിശോധനക്ക് അയച്ചു. ഇത് നിർണായക തെളിവാകുമെന്നാണ് പൊലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.