നുഹ്മാൻ, 

യുവാവിനെ കത്തികൊണ്ട് കുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

വണ്ടൂർ: യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാണിയമ്പലം തണ്ടുപാറക്കൽ ആസിഫ്, സുഹൃത്ത് കാളികാവ് അഞ്ചച്ചവിടി പുലിവെട്ടി നുഹ്മാൻ എന്നിവരെയാണ് വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ. ദീപ്കുമാർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10.15ഓടെയാണ് കേസിനാസ്പദമായ സംഭവം. വാണിയമ്പലം മാട്ടക്കുളം മണ്ടകത്ത് റഫീഖിനാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. റഫീഖും കേസിലെ പ്രതിയുടെ സഹോദരനും തമ്മിലുണ്ടായ അടിപിടിയെ തുടർന്നുള്ള വിരോധം തീർക്കാൻ വി.എൻ.ബി ആശുപത്രിക്ക് സമീപമുള്ള പച്ചക്കറി കടക്ക് പിൻവശത്ത് വെച്ചാണ് ആക്രമണമുണ്ടായത്.

റഫീഖിന്റെ കണ്ണുകൾ രണ്ടാം പ്രതിയായ നുഹ്മാൻ ഇരുകൈകൾ കൊണ്ടും പൊത്തിപ്പിടിക്കുകയും ഒന്നാം പ്രതി ആസിഫ് കത്തികൊണ്ട് കുത്തുകയുമായിരുന്നു. റഫീഖിന്റെ ഇടത് കൈയിലും വാരിഭാഗത്തും വലത് കൈക്കും പുറത്തുമാണ് പരിക്കേറ്റിട്ടുള്ളത്. വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റഫീഖിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Two people arrested in connection with stabbing of young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.