ഇടിമുഴിക്കൽ സ്പിന്നിങ് മിൽ സ്റ്റോപ്പിനടുത്ത് അപകടത്തിൽ തകർന്ന കാർ

ഗതാഗത പരിഷ്കരണം: ഇടിമൂഴിക്കലിൽ അപകടം തുടർക്കഥ

ചേലേമ്പ്ര: നവീകരണ പ്രവൃത്തിയെ തുടർന്നുള്ള ഗതാഗത പരിഷ്കരണ ഭാഗമായി ദേശീയപാതയിലെ ഇടിമുഴിക്കലിലും പരിസരങ്ങളിലും അപകടം തുടർക്കഥയാവുന്നു. ഇടിമൂഴിക്കലിനടുത്ത് സ്പിന്നിങ്‌ മിൽ ബസ് സ്റ്റോപ് പരിസരത്ത് മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് അപകടങ്ങളാണുണ്ടായത്.

തിങ്കളാഴ്ച സ്പിന്നിങ്മിൽ അങ്ങാടിയിൽ കാറും പിക്അപ് വാനും കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ അപകടം. ആർക്കും പരിക്കില്ല. ഇവിടെ സ്വകാര്യ സ്ഥാപനത്തിലേക്ക് പോകുന്നവയുടെയും രണ്ടിടത്തുനിന്നുമുള്ള റോഡുകളിൽനിന്ന് വരുന്ന വാഹനങ്ങളുടെയും തിരക്കുമൂലം അപകടം പതിവാകുകയാണ്. ഗതാഗത പരിഷ്കാരത്തെത്തുടർന്ന് ഏതുവഴി പോകണമെന്നറിയാതെയാണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത്. ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Transportation reform: Accidents Idimoozhikkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.