പാലക്കാട്: വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും 75,000 രൂപ പിഴയും. മുതലമട ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ കിട്ടുച്ചാമിക്കാണ് (35) പാലക്കാട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2012 നവംബർ 15നാണ് സംഭവം. മുതലമട സ്വദേശിയായ വീട്ടമ്മയെ വീട്ടിലേക്കുള്ള വഴിമധ്യേ കിട്ടുച്ചാമി വടി ഉപയോഗിച്ച് അടിച്ചുവീഴ്ത്തി മാനഭംഗപ്പെടുത്തി. തുടർന്ന് മർദിച്ച ശേഷം സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപയും, മാനഭംഗത്തിന് 10 വർഷത്തെ കഠിന തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. ആനന്ദ് ഹാജരായി. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 2012 മാർച്ച് രണ്ടിന് മറ്റൊരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് കിട്ടുച്ചാമി. ഇൗ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.