ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പൊന്നാനി: വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. പ്രതിയായ പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിനുശേഷം പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ജില്ല വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.

പൊന്നാനി ചന്തപ്പടിയിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ അക്രമത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കടവനാട് പറങ്കി വളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷിന് (40) ഗുരുതര പരിക്കേറ്റിരുന്നു. നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽനിന്ന് വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. അക്രമത്തിൽ ഇയാളുടെ കൈയിനും തലക്കും പരിക്കേറ്റു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Autorickshaw driver mutilated; Police have intensified their investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.