മഞ്ചേരി എഫ്.എം: ജനപ്രിയ പരിപാടികൾ നിർത്തലാക്കിയെന്ന പരാതി തെറ്റെന്ന് പ്രോഗ്രാം മേധാവി

മഞ്ചേരി: ആകാശവാണിയുടെ ജനപ്രിയ പരിപാടികളെല്ലാം നിർത്തലാക്കിയെന്ന പരാതി തെറ്റാണെന്ന് നിലയം പ്രോഗ്രാം മേധാവി ടി.കെ. മനോജ്. കോവിഡ് പശ്ചാതലത്തിലും നിലയത്തിൽ നാല് പുതിയ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് ജനങ്ങൾ ഏറെ സ്വീകാര്യതയോടെയാണ് ഏറ്റെടുത്തത്. കോവിഡ് ബോധവത്കരണ പരിപാടികൾ, ഒരു പാട്ട് പാടാം, ഒരു കഥ പറയാം, വീട്ടുവിശേഷം, വാചകമേള, എന്നിവയാണ് പുതുതായി ആരംഭിച്ചത്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കോവിഡ് ബോധവത്കരണ പരിപാടിക്കായി ഫോൺ വഴി റെക്കോഡ് ചെയ്താണ് ഡോക്ടർമാരുടെ നിർദേശങ്ങൾ ശ്രോതാക്കളെ കേൾപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കുറവ് കാരണം ഏറെ ബുദ്ധിമുട്ടിയാണ് ഓരോ പരിപാടികളും അവതരിപ്പിക്കുന്നത്. അഖിലേന്ത്യ തലത്തിലുള്ള നിർദേശപ്രകാരമാണ് റിലേ കേൾപ്പിക്കുന്നതെന്നും നിലയത്തിെൻറ ഫേസ് ബുക്ക് പേജിൽ പരിപാടികളുടെ അറിയിപ്പുകൾ കൃത്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Manjeri fm programme-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.