മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് സെക്ടര്‍ ഓഫിസര്‍മാര്‍. ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലായി ആകെ 288 സെക്ടര്‍ ഓഫിസര്‍മാരെയാണ് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ വി.ആര്. വിനോദ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നുമുതല്‍ 14 വരെയുള്ള പോളിങ് സ്റ്റേഷനുകള്‍ ചേര്‍ന്നതാണ് ഒരുസെക്ടര്.
സെക്ടര്‍ ഓഫിസര്‍മാര്‍ക്ക് അതത് സെക്ടറുകളില്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പദവിയും നല്‍കിയിട്ടുണ്ട്. താഴെ തട്ടില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന്റെ ചുമതലയുള്ള സെക്ടര്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുന്നത് വില്ലേജ് ഓഫിസര്‍മാരും സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരുമാണ്. കൊണ്ടോട്ടി-18, ഏറനാട്- 17, നിലമ്പൂര്‍- 26, വണ്ടൂര്‍- 24, മഞ്ചേരി- 21, പെരിന്തല്‍മണ്ണ- 20, മങ്കട- 16, മലപ്പുറം- 17, വേങ്ങര- 15, വള്ളിക്കുന്ന്- 15, തിരൂരങ്ങാടി- 16, താനൂര്‍- 15, തിരൂര്‍- 19, കോട്ടക്കല്‍- 18, തവനൂര്‍- 16, പൊന്നാനി- 15 എന്നിങ്ങനെയാണ് വിവിധ നിയമസഭ മണ്ഡലങ്ങളില്‍ സെക്ടർ ഓഫിസർമാരെ നിയമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.